SignIn
Kerala Kaumudi Online
Monday, 06 May 2024 8.17 AM IST

പരിമളം പരത്തും ചെമ്പകം

chempakam

അമ്പലപ്പറമ്പുകളിൽ പൂവിന് വേണ്ടി വളർത്തുന്ന മരമാണ് ചെമ്പകം. മാഗ്നോലിയേസിയേ സസ്യകുടുംബത്തിൽ പെട്ടതാണ്. പാലുള്ള വൃക്ഷമാകയാൽ ചെമ്പകത്തിൽ ദേവതകൾ കുടിയിരിക്കുന്നുവെന്ന് വിശ്വാസം. കാമദേവന്റെ പഞ്ചശരങ്ങളിലൊന്നാണ് ചെമ്പകപ്പൂവ്. ഇതിൽ കുടിയിരിക്കുന്ന വടവീരന്മാരുടെ ആദ്യ ആഹാരം ചെമ്പകത്തിന്റെ ഇളനീർ പൂക്കളായിരുന്നു. അതുകൊണ്ടാണ് ചെമ്പകത്തിന്റെ പൂക്കൾ മഞ്ഞയും വെള്ളയുമായി കാണപ്പെടുന്നതെന്നാണ് ഐതിഹ്യം. ചെമ്പകപ്പൂക്കളിൽ നിന്നും വാറ്റിയെടുക്കുന്ന തൈലം വിലയേറിയ സുഗന്ധലേപനങ്ങളിലും ഔഷധങ്ങളിലും ചേർക്കുന്നു. നല്ല ഭംഗിയും മണവുമുള്ള ഇതിന്റെ പൂക്കൾ കുലകളായി കാണപ്പെടുന്നു. വേനൽക്കാലത്തും മഴക്കാലത്തുമാണ് ചെമ്പകം നന്നായി പൂക്കുന്നത്. തണ്ടുകൾ നട്ടാണ് ചെമ്പകത്തൈകൾ വളർത്തിയെടുക്കുന്നത്. ചട്ടിയിൽ വളർത്തുന്നതിനേക്കാൾ നിലത്ത് നടുന്നതാണ് നല്ലത്. നല്ല സൂര്യപ്രകാശമുള്ളയിടങ്ങളിൽ വേണം തൈ നടാൻ. വേനൽക്കാലത്ത് ഒന്നിട വിട്ട ദിനങ്ങളിൽ നനയ്‌ക്കാം.

ഔഷധപൂരിതം കൂവളം

koovalam

പരിശുദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് കൂവളം. ശിവക്ഷേത്രങ്ങളിൽ കൂവള ഇല കൊണ്ടുള്ള മാല ഒരു പ്രത്യേക വഴിപാടാണ്. നേരിയ മണമുള്ള പൂക്കൾക്ക് പച്ചനിറമാണുള്ളത്. ഈ ചെടിയുടെ കായ്‌കൾ പഴുക്കുമ്പോൾ മഞ്ഞനിറമാകുന്നു. ഇല, പഴം, വിത്ത്, വേരിന്റെ തൊലി എന്നിങ്ങനെ വിവിധ ഭാഗങ്ങൾ പലതരം ഔഷധങ്ങൾ തയ്യാറാക്കാൻ ഉപയോഗിച്ചുവരുന്നു. പ്രകൃതി ചികിത്സയിൽ കൂവളത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. സംസ്‌കൃതത്തിൽ ബില്യൂ, ശ്രീഫലം, മാലൂരം, രുദ്രം, ശാണ്ഡില്യം എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിന്റെ ശാഖകളിലും ഉപശാഖകളിലും മൊട്ടുസൂചി പോലുള്ള മുള്ളുകളുണ്ട്. 10-12 മീറ്ററോളം ഉയരത്തിൽ വളരും. വിത്തുമുഖേനയും വേരുകൾ വഴിയും പുതിയ തൈകൾ ഉ‌ല്‌പാദിപ്പിക്കാം. കൂവളത്തിന്റെ തൊലി കഷായമായി കഴിക്കുന്നത് ഹൃദ്റോഗത്തിന് നല്ലതാണ്. കൂവളവേര് അടങ്ങിയ വില്വാദി ഗുളിക വിഷചികിത്സയിൽ വളരെ പ്രധാനമാണ്. കൂവള‌കായുടെ മജ്ജ ഉണക്കിപ്പൊടിച്ച്- തേൻ ചേർത്ത കഴിച്ചാൽ വയറ്റിളക്കം, വയറുകടി എന്നിവ ശമിക്കും. ഇതിന്റെ ഇല പ്രമേഹശമനത്തിന് നല്ലതാണ്. മഹോദര ചികിത്സയിൽ വേര് ഉപയോഗിക്കുന്നു. ഇലി പിഴിഞ്ഞ് നാര് ചേർത്ത് എണ്ണ കാച്ചി ചെവിയിലൊഴിച്ചാൽ ചെവി വേദന, ചെവി പഴുപ്പ് എന്നിവ ശമിക്കും. കൂവളവേര് കഷായം വച്ച് തേൻ ചേർത്ത് കഴിച്ചാൽ ഛർദ്ദിയും വയറ്റിളക്കവും മാറിക്കിട്ടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGRICULTURE, AGRICULTURE NEWS, WEEKLY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.