പട്ടുവം: പുഴകളിലും തോടുകളിലും ഒരു കാലത്ത് സുലഭമായി ലഭിച്ചുകൊണ്ടിരുന്ന ആറ്റുകൊഞ്ചും നാശത്തിലേക്ക്. പുഴ മത്സ്യം പിടിക്കുന്നവരുടെ വലയിലാണ് വല്ലപ്പോഴും ഈ വലിയ ഇനം കൊഞ്ച് പെട്ടിന്നത്. മുമ്പൊക്കെ കിലോ കണക്കിന് കിട്ടിയിരുന്നിടത്ത് വല്ലപ്പോഴും ഏതാനും എണ്ണങ്ങളിൽ ഒതുങ്ങിപ്പോകുന്നുവെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരിഭവം.
ആഢംബര ഹോട്ടലുകളിൽ പോലും തീൻമേശകളെ അലങ്കരിച്ചിരുന്ന ഇവ മത്സ്യത്തൊഴിലാളികൾക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്ന പുഴ വിഭവമാണ്. കൈപ്പാടു നെല്ല് കതിരിടുമ്പോൾ വീഴുന്ന പൂമ്പൊടി തോടിലൂടെ പരക്കുമ്പോൾ കാണപ്പെടുന്ന ചെറുചെമ്മീനുകളുടെ കൂട്ടത്തിലാണ് ആറ്റുകൊഞ്ചിനെ കണ്ടുവരുന്നത്. വെള്ളത്തിനടിയിൽ വളരുന്ന പ്രത്യേകതരം പായൽച്ചെടികളുടെയും പൂത്താലി ചെടിയുടേയും കീഴിലും തോട്ടിലെ മാളങ്ങളിലുമാണ് ഇതിന്റെ വാസം.
വളർച്ചയെത്തിയ ഒരു കൊഞ്ചിന് രണ്ട് അടിവരെ നീളമുണ്ടാകും. മുൻഭാഗത്തെ കത്രിക പോലുള്ള കൈകളും ഇത്ര തന്നെ നീളുന്ന മീശയുമുണ്ടിതിന്. വ്യത്യസ്ത വർണങ്ങളുള്ളതാണ് മീശ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |